Home About Members Register

Archive for February 2012

കേരളത്തിന്‌ സുരക്ഷ തമിഴുനാടിനു വെള്ളം .

കേരളത്തിന്‌ സുരക്ഷ തമിഴുനാടിനു വെള്ളം .

ഭീതിയുടെ അണക്കെട്ടും രാഷ്ട്രീയവും (എഡിറ്റോറിയല്‍ -യുവകലാസാഹിതി മാസിക ജനുവരി-2012 ലക്കം-40 പുസ്തകം 12)
കാലപഴക്കത്തില്‍ ജീര്‍ണിച്ചു തുടങ്ങിയ അണക്കെട്ടിലെ ചോര്‍ച്ച ജനങ്ങളുടെ ശ്രദ്ദയിലെത്തിക്കാന്‍ ക്യാമറ കണ്ണുകള്‍ തുനിഞ്ഞിരങ്ങിയതോടെ ഭീതിയുടെ പെരുമഴയില്‍ ശ്വാസമടക്കിപ്പിടിച് ലക്ഷ കണക്കിനാളുകള്‍ ഉറക്കമില്ലാതെ ജീവിക്കുകയാണ് . സുര്‍ക്കയുടെ അടിസ്ഥാന ബലം അളന്നു തിട്ട പെടുതാനോ പ്രകൃതിയുടെ അപ്രതീക്ഷിത താണ്ഡവം പ്രവചിക്കാനോ കഴിയാതെ കുഴങ്ങുകയാണ് ബന്ധപെട്ടവരെല്ലാം . രണ്ടു സംസ്ഥാനങ്ങല്‍ക്കിടയിലെ തര്‍ക്ക വിഷയമായും പരസ്പരം പഴിചാരി ആക്രോശിക്കലായും കലാശിച്ച മുല്ലപെരിയാരിലെ ജലസംഭരണി ആഴങ്ങളില്‍ എന്ത് സംസാരിക്കുന്നു എന്ന് ആര്‍ക്കറിയാം ?!

കേന്ദ്ര ഭരണകൂടത്തിന്റെനിസ്സംഗത രാഷ്ടീയമാപിനിക്കുമാത്രം അളന്നു നോക്കാന്‍ കഴിയുന്ന രെഹാസ്യമാനെന്നു എല്ലാവര്‍ക്കുമറിയാം . പ്രകൃതിയും വായുവും ജലവും സംസ്ഥാനങ്ങല്‍ക്കിടയിലെ അവകാശത്തര്‍ക്കമായി ചുരുക്കി പിടിക്കെണ്ടതല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഭാരനഘെടനാനുസൃതമായ അധികാരത്തോടെ കൈകാര്യം ചെയ്യേണ്ട മനുഷ്യാവകാശമായി വികാസം പ്രാപിക്കേണ്ട വിഷയമാണ് . നിര്‍ഭാഗ്യം എന്ന് പറയട്ടെ, പ്രസ്താവനാ യുദ്ധങ്ങള്‍ക്കിടയില്‍ ഉത്തരമില്ലാതെ വീര്‍പ്പുമുട്ടുന്ന ജനങ്ങളുടെ അസ്വസ്ഥ ജീവിതത്തെ, ഒരു രാഷ്ട്ര വികാരമായി മനസ്സിലാക്കാന്‍ തമിഴുനാടിനും കേന്ദ്ര ഭരണത്തിനും കഴിയാതെ പോയിരിക്കുന്നു .

സമയോചിതമായി ജനതാല്പര്യത്തിനു മുന്നിനിന്നു ഉപവാസ സമരത്തിന്‌ നേതൃത്തം നെല്കിയ സ:ബിജിമോള്‍ എം എല്‍ എ അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനും യുവകലാ സാഹിതിയുടെ ഐക്യദാര്‍ഡ്യം അറിയിക്കാനും ഈ വാക്കുകള്‍ ഉപയോഗിക്കുകയാണ് . മുല്ലപെരിയാരിലെ പ്രകൃതി ദുരന്ത ഭീഷണിയുടെ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും ശാസ്ത്ര സാങ്കേതിക വിദഗ്ദര്‍ക്കും ഭരണകെന്ദ്രങ്ങല്‍ക്കുമുള്ള ഉത്തരവാദിത്തം എത്രയും വേഗം നിറ വേട്ട പ്പെടുമെന്ന് പ്രത്യാശിക്കുന്നു

പി കെ ഗോപി

മുഗള്‍ ഗഫൂര്‍

മനാഫ് സി വഴിക്കടവ്
വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വിശ്രുത മലയാള ചെറുകഥാകൃത്ത് ടി പദ്മനാഭനെ ആദരിക്കാനായി അബുദാബിയിലെ ഒരു സാംസ്‌കാരിക സംഘടന വിളിച്ചു ചേര്‍ത്ത സമ്മേളന വേദിയാണ് രംഗം. ചടങ്ങിനിടയില്‍ തനിക്ക് ലഭിച്ച പൊന്നാട, ടി പദ്മനാഭന്‍ തൊട്ടടുത്ത് പുഞ്ചിരിതൂകി നിന്ന ഒരാളെ അണിയിക്കുന്നു. ഇതാണെന്റെ ഉമ്മര്‍ഭായി കഥാകൃത്ത്, തന്റെ കഥാപാത്രത്തെ ആദരിക്കുന്ന അപൂര്‍വ്വ ചടങ്ങായത് മാറി. പൊന്നാട ലഭിച്ച ഉമ്മര്‍ഭായിയെന്ന അസാധാരണകഥാപാത്രം പൊന്നാനി, പാലപ്പെട്ടി സ്വദേശി അബ്ദുള്‍ ഗഫൂറെന്ന മുഗള്‍ ഗഫൂറായിരുന്നു.
ഫെബ്രുവരി 8-ാം തീയതി ബുധനാഴ്ചയുടെ പകലിന്റെ അഭിശപ്തമായ ഏതോ മുഹൂര്‍ത്തത്തില്‍ വിലപ്പെട്ട തന്റെ ജീവനൊടുക്കാന്‍ മുഗള്‍ ഗഫൂറെന്ന അമ്പത്തെട്ടുകാരനെ പ്രേരിപ്പിച്ചതെന്തായിരുന്നു? പരിചയപ്പെടുന്ന മാത്രയില്‍ തന്നെ ഏതൊരാളെയും തന്റെ മാസ്മരിക പുഞ്ചിരിയിലൂടെ ഹൃദയത്തിലേക്ക് ആവാഹിച്ച് കുടിയിരുത്തിയിരുന്ന ഈ മനുഷ്യന് ഇങ്ങനെയൊരു തോന്നലുണ്ടാകുമെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ആരും കരുതി കാണില്ല.
എഴുപതുകളുടെ തുടക്കത്തില്‍ തന്റെ പതിനെട്ടാം വയസില്‍ അബുദാബിയിലെത്തിയ അബ്ദുള്‍ ഗഫൂര്‍, 1981 ല്‍ മുഗള്‍ റസ്റ്റോറന്റ് ആരംഭിച്ചതോടെയാണ് മുഗള്‍ ഗഫൂറായത്. അബുദാബി മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങിയ അംഗീകൃത സംഘടനകളിലെ സജീവാംഗമായിരുന്ന ഗഫൂര്‍ക്കയുടെ പരിചയവലയത്തിലില്ലാത്തവര്‍ അബുദാബിയില്‍ ചുരുക്കമാണ്. യു എ ഇയിലെ ഏറ്റവും പ്രശസ്തനായ സി പി ഐക്കാരന്‍ മുഗള്‍ ഗഫൂറല്ലാതെ മറ്റാരുമായിരുന്നില്ല. തന്റെ വിശ്വാസ പ്രമാണങ്ങളില്‍ അടിയുറച്ച് നില്‍ക്കുമ്പോള്‍ തന്നെ ഇതര രാഷ്ട്രീയക്കാരോട് അനിതരസാധാരണമായ ഹൃദയബന്ധം സൂക്ഷിക്കാനായി എന്നതാണ് ഗഫൂറിനെ ജനകീയനാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചത്.
അബുദാബിയിലെ ഒട്ടുമിക്ക സാംസ്‌കാരിക സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും ഒത്തു ചേരലിന്റെ സ്ഥിരം വേദിയായിരുന്നു മദീന സയ്യിദിലെ പഴയമുഗള്‍ റസ്റ്റോറന്റ്. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും വൈകുന്നേരമായാല്‍ റസ്റ്റോറന്റിന്റെ മുകള്‍നില യോഗങ്ങള്‍ കൊണ്ടും കൂടിചേരല്‍കൊണ്ടും ശബ്ദമുഖരിതമാകും. കേരളത്തില്‍ നിന്നും അബുദാബിയിലെത്തിയിട്ടുള്ള ഒട്ടുമിക്ക രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത, കലാ രംഗങ്ങളിലെയും പ്രമുഖര്‍ക്ക് ആഥിത്യമരുളാന്‍ ഈ ഇടത്തരം റസ്റ്റോറന്റിന് കഴിഞ്ഞത് മുഗള്‍ ഗഫൂറിന്റെ വിപുലമായ ബന്ധങ്ങളുടെ ആഴം വിളിച്ചറിയിക്കുന്നു.
യുവകലാസാഹിതി  എന്ന സാംസ്‌കാരിക സംഘടന ഒരു പക്ഷെ മുഗള്‍ ഗഫൂറില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ നിലയില്‍ രൂപം കൊള്ളുമായിരുന്നുവോ എന്ന് തന്നെ സംശയമാണ്.
ഫ്രണ്ട്‌സ് എ ഡി എം എസിന്റേയും യുവകലാസാഹിതിയുടെ മുഖ്യരക്ഷാധികാരിയായിരുന്ന മുഗള്‍ ഗഫൂറിന്റെ അകാലമരണം സൃഷ്ടിച്ച ശൂന്യതയിലാണ് യുവകലാസാഹിതിയുടേയും, ഫ്രണ്ട്‌സ് എ ഡി എം എസിന്റേയും പ്രവര്‍ത്തകര്‍.
കേരളത്തിലെ പ്രമുഖ മുസ്ലീംനേതാവായിരുന്ന കെ എം സീതിസാഹിബിന്റെ മകളുടെ മകളായ നൂര്‍ജഹാനാണ് ഭാര്യ. മൂത്തമകന്‍ ഗൊബാഷ് എറണാകുളത്ത് എഞ്ചിനീയറാണ്. രണ്ടാമത്തെ മകന്‍ നിയാസ് പഠനം പൂര്‍ത്തിയായി നില്‍ക്കുന്നു. മൂന്നാമത്തെ മകള്‍ ആയിഷ വിദ്യാര്‍ഥിനിയാണ്.

തങ്ങളുടെ പ്രിയപ്പെട്ട ഗഫൂര്‍ക്കയെ അവസാനമായി ഒരുനോക്ക് കാണുവാനായി പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട വന്‍ജനാവലിയാണ് അബുദാബി സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറി പരിസരത്ത് തടിച്ചുകൂടിയത്. അദ്ദേഹത്തിന്റ ജനകീയതയുടെ അംഗീകാരമായി അബുദാബിയിലെയും, ഇതര എമിറേറ്റ്‌സുകളിലെയും ഒട്ടുമിക്ക സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികള്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നിരുന്നു

മുഗള്‍ ഗഫൂറിനു ആദരാഞ്ജലികള്‍

മുഗള്‍ ഗഫൂറിന്റെ വേര്‍പാട് യുവകലാസാഹിതിയുടെ ഒടുങ്ങാത്ത വേദനയാണ്.  ഈ വാര്‍ത്ത കേട്ട് ഒരു നിമിഷം അസ്തപ്രജ്ഞാരായിപ്പോയി. ഞങ്ങള്‍  ഈ സത്യത്തിനു മുന്നില്‍ തലകുനിക്കുന്നു.    
മനുഷ്യകുലത്തിന്റെ ആകുലതകളെയും ബുദ്ധിമുട്ടുകളെയും ഉരുക്ക് മതിലായി പ്രതിരോധിക്കാനുള്ള മാനസികവും ഭൌതികവുമായ തന്റേടം ജീവിതത്തിലുടനീളം പ്രകടിപ്പിച്ച അദ്ദേഹം ഞങ്ങളുടെ മാര്‍ഗ്ഗദീപമായി എന്നും നിലനില്‍ക്കും. 

യു. ഏ. ഇ. യില്‍ യുവകലാസാഹിതി രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനം നയിക്കുന്നതിലും ശ്രദ്ധേയമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്. മാനുഷിക ദര്‍ശനങ്ങളില്‍ ഏറ്റവും അപ്രതിരോധ്യമായ ആദര്‍ശത്തില്‍ വിശ്വസിച്ച മുഗള്‍ ഗഫൂറിന്റെ നിര്യാണത്തില്‍ യുവകലാസാഹിതി യു. ഏ. ഇ. കേന്ദ്രസമിതി  അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.