Home About Members Register

സ്മരണ

മുഗള്‍ ഗഫൂര്‍

മനാഫ് സി വഴിക്കടവ്
വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വിശ്രുത മലയാള ചെറുകഥാകൃത്ത് ടി പദ്മനാഭനെ ആദരിക്കാനായി അബുദാബിയിലെ ഒരു സാംസ്‌കാരിക സംഘടന വിളിച്ചു ചേര്‍ത്ത സമ്മേളന വേദിയാണ് രംഗം. ചടങ്ങിനിടയില്‍ തനിക്ക് ലഭിച്ച പൊന്നാട, ടി പദ്മനാഭന്‍ തൊട്ടടുത്ത് പുഞ്ചിരിതൂകി നിന്ന ഒരാളെ അണിയിക്കുന്നു. ഇതാണെന്റെ ഉമ്മര്‍ഭായി കഥാകൃത്ത്, തന്റെ കഥാപാത്രത്തെ ആദരിക്കുന്ന അപൂര്‍വ്വ ചടങ്ങായത് മാറി. പൊന്നാട ലഭിച്ച ഉമ്മര്‍ഭായിയെന്ന അസാധാരണകഥാപാത്രം പൊന്നാനി, പാലപ്പെട്ടി സ്വദേശി അബ്ദുള്‍ ഗഫൂറെന്ന മുഗള്‍ ഗഫൂറായിരുന്നു.
ഫെബ്രുവരി 8-ാം തീയതി ബുധനാഴ്ചയുടെ പകലിന്റെ അഭിശപ്തമായ ഏതോ മുഹൂര്‍ത്തത്തില്‍ വിലപ്പെട്ട തന്റെ ജീവനൊടുക്കാന്‍ മുഗള്‍ ഗഫൂറെന്ന അമ്പത്തെട്ടുകാരനെ പ്രേരിപ്പിച്ചതെന്തായിരുന്നു? പരിചയപ്പെടുന്ന മാത്രയില്‍ തന്നെ ഏതൊരാളെയും തന്റെ മാസ്മരിക പുഞ്ചിരിയിലൂടെ ഹൃദയത്തിലേക്ക് ആവാഹിച്ച് കുടിയിരുത്തിയിരുന്ന ഈ മനുഷ്യന് ഇങ്ങനെയൊരു തോന്നലുണ്ടാകുമെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ആരും കരുതി കാണില്ല.
എഴുപതുകളുടെ തുടക്കത്തില്‍ തന്റെ പതിനെട്ടാം വയസില്‍ അബുദാബിയിലെത്തിയ അബ്ദുള്‍ ഗഫൂര്‍, 1981 ല്‍ മുഗള്‍ റസ്റ്റോറന്റ് ആരംഭിച്ചതോടെയാണ് മുഗള്‍ ഗഫൂറായത്. അബുദാബി മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങിയ അംഗീകൃത സംഘടനകളിലെ സജീവാംഗമായിരുന്ന ഗഫൂര്‍ക്കയുടെ പരിചയവലയത്തിലില്ലാത്തവര്‍ അബുദാബിയില്‍ ചുരുക്കമാണ്. യു എ ഇയിലെ ഏറ്റവും പ്രശസ്തനായ സി പി ഐക്കാരന്‍ മുഗള്‍ ഗഫൂറല്ലാതെ മറ്റാരുമായിരുന്നില്ല. തന്റെ വിശ്വാസ പ്രമാണങ്ങളില്‍ അടിയുറച്ച് നില്‍ക്കുമ്പോള്‍ തന്നെ ഇതര രാഷ്ട്രീയക്കാരോട് അനിതരസാധാരണമായ ഹൃദയബന്ധം സൂക്ഷിക്കാനായി എന്നതാണ് ഗഫൂറിനെ ജനകീയനാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചത്.
അബുദാബിയിലെ ഒട്ടുമിക്ക സാംസ്‌കാരിക സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും ഒത്തു ചേരലിന്റെ സ്ഥിരം വേദിയായിരുന്നു മദീന സയ്യിദിലെ പഴയമുഗള്‍ റസ്റ്റോറന്റ്. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും വൈകുന്നേരമായാല്‍ റസ്റ്റോറന്റിന്റെ മുകള്‍നില യോഗങ്ങള്‍ കൊണ്ടും കൂടിചേരല്‍കൊണ്ടും ശബ്ദമുഖരിതമാകും. കേരളത്തില്‍ നിന്നും അബുദാബിയിലെത്തിയിട്ടുള്ള ഒട്ടുമിക്ക രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത, കലാ രംഗങ്ങളിലെയും പ്രമുഖര്‍ക്ക് ആഥിത്യമരുളാന്‍ ഈ ഇടത്തരം റസ്റ്റോറന്റിന് കഴിഞ്ഞത് മുഗള്‍ ഗഫൂറിന്റെ വിപുലമായ ബന്ധങ്ങളുടെ ആഴം വിളിച്ചറിയിക്കുന്നു.
യുവകലാസാഹിതി  എന്ന സാംസ്‌കാരിക സംഘടന ഒരു പക്ഷെ മുഗള്‍ ഗഫൂറില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ നിലയില്‍ രൂപം കൊള്ളുമായിരുന്നുവോ എന്ന് തന്നെ സംശയമാണ്.
ഫ്രണ്ട്‌സ് എ ഡി എം എസിന്റേയും യുവകലാസാഹിതിയുടെ മുഖ്യരക്ഷാധികാരിയായിരുന്ന മുഗള്‍ ഗഫൂറിന്റെ അകാലമരണം സൃഷ്ടിച്ച ശൂന്യതയിലാണ് യുവകലാസാഹിതിയുടേയും, ഫ്രണ്ട്‌സ് എ ഡി എം എസിന്റേയും പ്രവര്‍ത്തകര്‍.
കേരളത്തിലെ പ്രമുഖ മുസ്ലീംനേതാവായിരുന്ന കെ എം സീതിസാഹിബിന്റെ മകളുടെ മകളായ നൂര്‍ജഹാനാണ് ഭാര്യ. മൂത്തമകന്‍ ഗൊബാഷ് എറണാകുളത്ത് എഞ്ചിനീയറാണ്. രണ്ടാമത്തെ മകന്‍ നിയാസ് പഠനം പൂര്‍ത്തിയായി നില്‍ക്കുന്നു. മൂന്നാമത്തെ മകള്‍ ആയിഷ വിദ്യാര്‍ഥിനിയാണ്.

തങ്ങളുടെ പ്രിയപ്പെട്ട ഗഫൂര്‍ക്കയെ അവസാനമായി ഒരുനോക്ക് കാണുവാനായി പ്രവാസി സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട വന്‍ജനാവലിയാണ് അബുദാബി സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറി പരിസരത്ത് തടിച്ചുകൂടിയത്. അദ്ദേഹത്തിന്റ ജനകീയതയുടെ അംഗീകാരമായി അബുദാബിയിലെയും, ഇതര എമിറേറ്റ്‌സുകളിലെയും ഒട്ടുമിക്ക സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികള്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നിരുന്നു

മുഗള്‍ ഗഫൂറിനു ആദരാഞ്ജലികള്‍

മുഗള്‍ ഗഫൂറിന്റെ വേര്‍പാട് യുവകലാസാഹിതിയുടെ ഒടുങ്ങാത്ത വേദനയാണ്.  ഈ വാര്‍ത്ത കേട്ട് ഒരു നിമിഷം അസ്തപ്രജ്ഞാരായിപ്പോയി. ഞങ്ങള്‍  ഈ സത്യത്തിനു മുന്നില്‍ തലകുനിക്കുന്നു.    
മനുഷ്യകുലത്തിന്റെ ആകുലതകളെയും ബുദ്ധിമുട്ടുകളെയും ഉരുക്ക് മതിലായി പ്രതിരോധിക്കാനുള്ള മാനസികവും ഭൌതികവുമായ തന്റേടം ജീവിതത്തിലുടനീളം പ്രകടിപ്പിച്ച അദ്ദേഹം ഞങ്ങളുടെ മാര്‍ഗ്ഗദീപമായി എന്നും നിലനില്‍ക്കും. 

യു. ഏ. ഇ. യില്‍ യുവകലാസാഹിതി രൂപീകരിക്കുന്നതിലും അതിന്റെ പ്രവര്‍ത്തനം നയിക്കുന്നതിലും ശ്രദ്ധേയമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്. മാനുഷിക ദര്‍ശനങ്ങളില്‍ ഏറ്റവും അപ്രതിരോധ്യമായ ആദര്‍ശത്തില്‍ വിശ്വസിച്ച മുഗള്‍ ഗഫൂറിന്റെ നിര്യാണത്തില്‍ യുവകലാസാഹിതി യു. ഏ. ഇ. കേന്ദ്രസമിതി  അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

സുകുമാര്‍ അഴികോടിന് ആദരാഞ്ജലികള്‍

ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യത്തിനു വേണ്ടി, നാടുവാഴിത്തത്തിനെതിരെ ജനവിമോചനത്തിനു  വേണ്ടി, അധികാരധൂര്‍ത്തിനും അഴിമതിക്കുമെതിരെ സ്വതന്ത്ര ജീവിതത്തിനു വേണ്ടി.. അലയടങ്ങാത്ത ഭാഷയെ ആയുധമാക്കി പോരാടിയ മികച്ച സാംസ്കാരികപ്രവര്‍ത്തകനും അതുല്യ സാഹിത്യകാരനുമായ  ശ്രീ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണം പ്രകാശമാനമായ ഒരു ചരിത്രകാലഘട്ടത്തിന്റെ അന്ത്യമാണ് കുറിക്കുന്നത്. കാലത്തിന്റെ തിരയ്ക്കുള്ളില്‍ മറഞ്ഞ സുകുമാര്‍ അഴീക്കോടിന് യു. എ. ഇ പ്രവാസികളുടെ സംഘടനയായ യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആശയപരമായി നിശിത വിമര്‍ശനങ്ങള്‍ നടത്തുമ്പോഴും, വ്യക്തി ബന്ധങ്ങളില്‍ സൌഹൃദത്തിന്റെ ആര്‍ദ്രത നില നിര്‍ത്തിയ മഹാനായ മനുഷ്യന്‍ ആയിരുന്നു അഴീക്കോട്‌ മാഷ്‌. എഴുത്തുകാരനും, വാഗ്മിയുമായിരുന്ന അദ്ധേഹത്തിന്റെ മരണം കേരളത്തിന്റെ സാംസ്കാരിക മുഖത്തിന്‌ നികത്താനാവാത്ത ശൂന്യത സമ്മാനിച്ചിരിക്കുന്നുവെന്നും അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

പി. കെ. വി. അനുസ്മരണം

 

പി. കെ. വി. അനുസ്മരണം

യുവകലാ സാഹിതി യുടെ ആഭിമുഖ്യത്തില്‍ പി.കെ.വി  അനുസ്മരണം ജൂലായ്‌ 14 വ്യാഴാഴ്ച രാത്രി 9 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ രൂപീകരണത്തിനു വേണ്ടി മുഖ്യ മന്ത്രി സ്ഥാനം രാജി വെച്ച പി. കെ. വി. യുടെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങില്‍ ‘സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യ ത്തില്‍ ഇടതുപക്ഷ ഐക്യത്തിന്‍റെ പ്രസക്തി’ എന്ന വിഷയ ത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു. സെമിനാറില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക്‌ വിളിക്കുക : 050 31 60 452

ജൂലായ്‌ 15 വെള്ളിയാഴ്ച ഷാര്‍ജയില്‍ വെച്ചും അനുസ്മരണം  ഉണ്ടായിരിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക : 055 38 400 38

img, #cubbies-overlay{ -moz-transition-property: margin, box-shadow, z-index; -moz-transition-duration: 0.1s; -webkit-transition-property: margin, box-shadow, z-index; -webkit-transition-duration: 0.1s; } .cubbies-selected{ z-index: 9999; box-shadow: 3px 3px 8px -1px blue !important; cursor: pointer !important; margin: -3px 3px 3px -3px; } .cubbies-selected:active{ box-shadow: 2px 2px 5px -1px darkblue !important; margin: -1px 1px 1px -1px; } #cubbies-overlay{ position: fixed; z-index: 9999; bottom: 30px; left: 30px; box-shadow: 0 2px 3px rgba(0,0,0,0.8); border: none; } #cubbies-overlay:hover{ box-shadow: 0 2px 3px rgb(0,0,0); }

img, #cubbies-overlay{ -moz-transition-property: margin, box-shadow, z-index; -moz-transition-duration: 0.1s; -webkit-transition-property: margin, box-shadow, z-index; -webkit-transition-duration: 0.1s; } .cubbies-selected{ z-index: 9999; box-shadow: 3px 3px 8px -1px blue !important; cursor: pointer !important; margin: -3px 3px 3px -3px; } .cubbies-selected:active{ box-shadow: 2px 2px 5px -1px darkblue !important; margin: -1px 1px 1px -1px; } #cubbies-overlay{ position: fixed; z-index: 9999; bottom: 30px; left: 30px; box-shadow: 0 2px 3px rgba(0,0,0,0.8); border: none; } #cubbies-overlay:hover{ box-shadow: 0 2px 3px rgb(0,0,0); }

മലയാളത്തിലേക്ക് പെയ്തിറങ്ങിയ റഷ്യന്‍ സാഹിത്യ വസന്തം

മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ' മലയാളികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിച്ചു. അമ്മ എന്ന മഹാസത്യത്തിന്റെ പൊരുളും കരുത്തും വിഹ്വലതയും താങ്ങും തണലും അനുഭവിച്ചു. മാക്‌സിം ഗോര്‍ക്കിയുടെ ഭാവനയുടെ വിശാലതയും എഴുത്തിന്റെ കരുത്തും തെല്ലും ചോര്‍ന്നുപോകാതെ മലയാളമാനസങ്ങളിലേയ്ക്ക് പകര്‍ന്നു നല്‍കിയത് കെ ഗോപാലകൃഷ്ണന്‍ എന്ന മോസ്‌കോ ഗോപാലകൃഷ്ണനാണ്. ജീവിത വൈചിത്ര്യങ്ങളും പരുഷമായ യാഥാര്‍ഥ്യങ്ങളും ആവിഷ്‌കരിച്ച ദസ്‌തേവ്‌സ്‌ക്കി മലയാളികളുടെ പ്രിയങ്കരനായതും മോസ്‌കോ ഗോപാലകൃഷ്ണന്റെ വിവര്‍ത്തനത്തിലൂടെ തന്നെ. മോസ്‌കോയും അല്ല റഷ്യ തന്നെയും തങ്ങളുടെ കൈയെത്തും ദൂരത്താണെന്ന് മോസ്‌കോ ഗോപാലകൃഷ്ണന്റെയും സഹധര്‍മിണി ഓമനയുടെയും റഷ്യന്‍ സാഹിത്യകൃതികളുടെ വിവര്‍ത്തനങ്ങളിലൂടെ മലയാളികള്‍ക്ക് അനുഭവപ്പെട്ടു. എണ്‍പതിലേറെ റഷ്യന്‍കൃതികള്‍ മോസ്‌കോ ഗോപാലകൃഷ്ണന്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. കഥകള്‍, നോവലുകള്‍, ബാലസാഹിത്യകൃതികള്‍ ഇതെല്ലാം വായിച്ച് മലയാളികള്‍ സര്‍ഗ സാഗരത്തില്‍ നീന്തിത്തുടിച്ചു. കാറല്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും പുസ്തകങ്ങള്‍ മലയാളത്തില്‍ വായിച്ച് ചിന്തയുടെയും ബൗദ്ധിക സംവാദത്തിന്റെയും വഴികളിലേയ്ക്ക് മലയാളികള്‍ ആനയിക്കപ്പെട്ടു. പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ധീരവീഥികളില്‍ ചൈതന്യവത്തായ സാന്നിധ്യം ഉറപ്പിക്കുവാന്‍ ആ കൃതികളുടെ പരിഭാഷകള്‍ ചെറുതെങ്കിലും മഹത്തായ പങ്കുവഹിച്ചു. ടോള്‍സ്റ്റോയിയുടെ 'ഉയിര്‍ത്തെഴുന്നേല്‍പ്പും' ദസ്‌തേവ്‌സ്‌ക്കിയുടെ 'വെളുത്തരാത്രികളും' മാക്‌സിം ഗോര്‍ക്കിയുടെ ആത്മകഥയും നാടകങ്ങളും മോസ്‌കോ ഗോപാലകൃഷ്ണന്റെ വശ്യതയാര്‍ന്നതും ലളിതമായതുമായ ഭാഷയില്‍ മലയാളികള്‍ വായിച്ചാനന്ദിച്ചു. Read the rest of this entry »

തോപ്പില്‍ ഗോപാലകൃഷ്ണന്റെ ജ്വലിക്കുന്ന സ്മരണ

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവും വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളുടെ നായകനും ജനയുഗത്തിന്റെ മുഖ്യ പത്രാധിപരുമായിരുന്ന തോപ്പില്‍ ഗോപാലകൃഷ്ണന്റെ മൂന്നാം ചരമവാര്‍ഷികദിനമാണ് ഇന്ന്. നാലരപതിറ്റാണ്ടുകാലത്തോളം നീണ്ട ആത്മാര്‍ഥവും നിസ്വാര്‍ഥവുമായ പൊതുപ്രവര്‍ത്തനത്തിന്റെ ഉടമയായിരുന്നു തോപ്പില്‍ ഗോപാലകൃഷ്ണന്‍. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായ ഗോപാലകൃഷ്ണന്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാവായി ഉയര്‍ന്നു. Read the rest of this entry »

സുഗതന്‍ സാര്‍: അതുല്യനായ പ്രക്ഷോഭകാരി

ത്യാഗസുരഭിലമായ കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ഉത്തമ അടയാളമായിരുന്നു ആര്‍ സുഗതന്‍. ഏവരും അദ്ദേഹത്തെ സുഗതന്‍ സാര്‍ എന്നു വിളിച്ചു. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സുപ്രധാന പങ്കുവഹിച്ച വയലാര്‍ പുന്നപ്ര സമരത്തിന്റെ നായകരില്‍ പ്രമുഖനായിരുന്നു സുഗതന്‍ സാര്‍. ഇന്ന് സുഗതന്‍ സാറിന്റെ 31-ാം ചരമവാര്‍ഷികദിനമാണ്. Read the rest of this entry »